>>പ്രിന്‍സിനു ഉത്തരം മുട്ടുമ്പോള്‍ ഇങ്ങനെ കൊഞ്ഞനം കുത്തിയിട്ടു കാര്യമില്ല . നേരത്തെ വിശദീകരിച്ചതാണു്. സര്‍ക്കാര്‍ സ്ഥാപനമായ SCERT അഭിപ്രായ രൂപീകരണം നടത്തി പാഠപുസ്തകക്കമ്മിറ്റിയും കരിക്കുലം കമ്മിറ്റിയും സ്റ്റൈല്‍ ബുക്കും ഒക്കെയായി ആവശ്യപ്പെടുന്ന ഒരു ഔദ്യോഗിക പ്രോസസ് ഉണ്ട് . ഇവിടെ എസ്.ഇ ആര്‍.ടി യിലെ ഉദ്യോസസ്ഥര്‍ ചര്‍ച്ചകളുടെയും അഭിപ്രായ രൂപീകരണത്തിന്റെയും അടിസ്ഥാനത്തില്‍ അവരുടെ ഔദ്യോഗിക സംവിധാനത്തിലൂടെ മറ്റു സര്‍വ്വകലാശാലകളുടെയും വകുപ്പുകളുടെയും അഭിപ്രായം കേട്ട് കരിക്കുലം കമ്മിറ്റിയില്‍ വെച്ചു ആവശ്യപ്പെടുന്ന കാര്യമായിരുന്നു ലിപി . ഈ ജനാധിപത്യ രീതിയെ രഹസ്യാതമകായി ചിത്രീകരിക്കുന്നതു് ശുദ്ധ വിവരക്കേടും ധാരണയില്ലായ്മയും ആണെന്നു പറയാതെ വയ്യ<<ഒരു സർക്കാർ ഉത്തരവ് നിലവിലിരിക്കുമ്പോൾ അതിനെ മറികടന്ന് ഒരു സർക്കാർ ഏജൻസിയ്ക്ക് തീരുമാനം എടുക്കാനാവില്ല എന്നത് ഇനി ഏതുഭാഷയിൽ പറഞ്ഞാലാണ് അനിവാറിന് മനസിലാകുക. പാഠപുസ്തകകമ്മറ്റിയ്ക്കോ, കരിക്കുലം കമ്മറ്റിയ്ക്കോ, SCERT-യ്ക്കോ, മലയാള സർവ്വകലാശാലയ്ക്കോ മറ്റേതെങ്കിലും സർക്കാർ ഏജൻസിയ്ക്കോ ഈ വിഷയത്തിൽ തീരുമാനം എടുക്കാൻ അധികാരമില്ല. തീരുമാനം എടുക്കേണ്ടത് കേരളസർക്കാരാണ്. സർക്കാരിനെ അതിനു പ്രേരിപ്പിക്കുക, ശുപാർശ ചെയ്യുക എന്നിവ മാത്രമാണ് സർക്കാർ ഏജൻസികൾക്ക് ചെയ്യാൻ കഴിയുക.
SCERT-യ്ക്ക് മാത്രമായി ഒരു ലിപിവ്യവസ്ഥ കൊണ്ടുവരാൻ സാധിക്കില്ല. മാറ്റം വരുന്നെങ്കിൽ അത് സമൂലമായിരിക്കണം. അല്ലാതെ SCERTയ്ക്ക് ഒരുലിപി, KSRTC-യ്ക്ക് വേറൊന്ന് എന്ന രീതി സാധ്യമല്ല.
ഇനി ഈ പുസ്തകങ്ങൾ പഴയലിപിയിൽ അച്ചടിക്കപ്പെട്ടിരുന്നു എന്നുതന്നെ ഇരിക്കട്ടെ. ഒറ്റ ഒരു റിട്ട് ഹർജിയുടെ പുറത്ത് ഇവയുടെ ഉപയോഗം നിരോധിയ്ക്കാൻ കോടതിയ്ക്ക് കഴിയും. സർക്കാർ ഉദ്യോഗസ്ഥരോ സ്ഥാപനങ്ങളോ ഏജൻസികളോ തങ്ങളുടെ അധികാരപരിധിയ്ക്ക് പുറത്തുള്ള കാര്യങ്ങൾ ചെയ്യുന്നതിനെ ചോദ്യം ചെയ്യാനാണ് Quo warranto എന്ന റിട്ട് വിവരമുള്ളവർ ഉണ്ടാക്കി വെച്ചിരിക്കുന്നത്. കൂടുതൽ അറിയണമെങ്കിൽ നിയമം അറിയാവുന്നവർ ഇവിടെത്തന്നെയുണ്ടല്ലോ. ചോദിച്ചാൽ പറഞ്ഞുതരും.
>>കൂട്ടക്ഷരമെന്നല്ല , യൂണിക്കോഡിന്റെ മലയാളം കോഡ് ബ്ലോക്കില്‍ ലിപിപരിഷ്കരണത്തില്‍ ഇടം പിടിക്കാത്ത എത്ര അക്ഷരങ്ങളും ഭിന്നങ്ങളുമുണ്ട് . ? ചുരുക്കത്തില്‍ 71 ലെ ലിപി പരിഷകരണം പാലിക്കണെമെന്നു പറഞ്ഞാല്‍ യൂണിക്കോഡ് ഉപയോഗിക്കാനെ പറ്റില്ല.<<
വിവരക്കേട് പറയുന്നതിന് ഒരു പരിധി വേണം. യൂണിക്കോഡിന്റെ മലയാളം കോഡ് ബ്ലോക്കിലുള്ള എല്ലാ അക്ഷരങ്ങളും ഔദ്യോഗിക മലയാളത്തിൽ ഉപയോഗിക്കാനുള്ളവയല്ല. ഇക്കാലത്ത് ഉപയോഗത്തിലില്ലാത്തതും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്നതുമായ അക്ഷരങ്ങൾക്കും യൂണിക്കോഡ് അലോക്കേഷൻ അനുവദിക്കാറുണ്ട്. ഗവേഷക ഗ്രന്ഥങ്ങളിലും പ്രാചീനകൃതിയുടെ പുനഃപ്രകാശനങ്ങളിലുമൊക്കെ ഉപയോഗിക്കാൻ വേണ്ടിയാണ് ഇങ്ങനെ അനുവദിക്കുന്നത്. ഇതിനർത്ഥം ഈ അക്ഷരങ്ങൾ എല്ലാം ഔദ്യോഗികഭാഷയിൽ ഉപയോഗിക്കണം എന്നല്ല. ഉദാഹരണം: മലയാളം അക്കങ്ങൾ. ഇവയെ എൻകോഡ് ചെയ്തിട്ടുണ്ടെന്നു കരുതി മലയാളത്തിലുള്ള രേഖകളിലെല്ലാം കണക്കുകൾ മലയാളം അക്കത്തിൽ പ്രദർശിപ്പിക്കണമെന്ന് സുബോധമുള്ള ആരും പറയില്ല. എൻകോഡിംഗ് വേറേ, ഭാഷയുടെ ഔപചാരിക ഉപയോഗം വേറേ.
>>കസ്റ്റമൈസേഷനുകള്‍ കൊണ്ട് സിഡി ഉണ്ടാവുമെന്നല്ലാതെ ഒന്നും അപ്‌സ്ട്രീമിലെത്തില്ല. അതിനാല്‍ ആ സിഡിയുടെ ജീവിതകാലം തീരുന്നതോടെ എഫര്‍ട്ടും സ്വാഹാ. അതുകൊണ്ടാണ് അപ്‌സ്ട്രീം അപ്രോച്ച് വേണമെന്നു പറയുന്നതു്<<
കഷ്ടപ്പെട്ട് ഉബുണ്ടൂവിന്റെയോ മിന്റിന്റെയോ അപ്സ്ട്രീമിൽ ഇതൊക്കെ കയറ്റി എന്നു കരുതുക. അതുകൊണ്ട് എന്തുമെച്ചം? പുതിയ പുതിയ ഡിസ്ട്രിബ്യൂഷനുകൾ നിലവിലുള്ളവയെ പിന്തള്ളി മുന്നേറുന്നത് നാം സ്ഥിരമായി കാണുന്ന കാഴ്ച്ചയാണ്. ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ ചിലപ്പോൾ പുതിയൊരു ഡിസ്ട്രോ ആയിരിക്കും ടോപ്പ് ലെവലിൽ നിൽക്കുന്നതും ആളുകൾ വ്യാപകമായി ഉപയോഗിക്കുന്നതും. അവിടെ എന്തൊക്കെ അപ്സ്ട്രീം ചെയ്യണമെന്നും അവർ തീരുമാനിക്കും.