1986ലോ മറ്റോ ആണ് ഗ്രന്ഥലോകത്തിന്റെ അവസാന പേജുകളിലായി ഗോവിയുടെ മലയാളം പുസ്തകസൂചി അച്ചടിച്ചു വന്നിരുന്നത്. അന്ന് അദ്ദേഹം കൽക്കത്ത പബ്ലിക് ലൈബ്രറിയിലെ ലൈബ്രേറിയനായിരുന്നു എന്നു തോന്നുന്നു. ഇതിന്റെ ആവശ്യത്തിനായി മലയാളം പ്രസാധകരിൽ നിന്നും അവർ പ്രസിദ്ധീകരിക്കുന്ന കൃതികളുടെ ഒന്നോ രണ്ടോ കോപ്പികൾ അയച്ചു കൊടുക്കുവാൻ വേണ്ടിയുള്ള ഒരഭ്യർത്ഥനയും ഇതോടൊപ്പം കണ്ടതായി ഓർക്കുന്നു. ഒരായുസ്സുകൊണ്ട് അദ്ദേഹം ചെയ്ത ആ മഹദ്കൃത്യത്തിന്റെ പേരിൽ മലയാളിക്ക് അഹങ്കരിക്കാം. ഇനിയും വിപുലപ്പെടുത്തുന്നതിനു വേണ്ടി ആവുന്നതു ചെയ്യാം.
ആദഞ്ജലികൾ